"ഓക്കേ സർ."
"കാർത്തിക്, ഇതാണ് റോഡ് മാപ്. ക്യാമറ ലൊക്കേഷൻസ് മാർക്ക് ചെയ്‌തിട്ടുണ്ട്. ആ എ എന്നൊരു പോയിൻ്റ് കണ്ടോ. അവിടെന്നു ആണ് അവളെ കിട്ടിയത്."
"ഓക്കേ.. ഞാൻ ഒന്ന് നോക്കട്ടെ."
അവൻ ആ മാപ് നോക്കി. ശ്രീക്കു മൊബൈൽ സിഗ്നൽ അക്സസ്സ് കൊടുത്തു. ശ്രീയും ദിയയും അത് നോക്കി. മാപ് നോക്കിട്ട് കാർത്തിക് പറഞ്ഞു.
"സർ ഈ പോയിൻ്റ് ക്യാമറ ഉണ്ടെന്നു അല്ലെ."
"അതെ. അവിടെ സിഗ്നൽ ഉണ്ട്."
"ഈ പോയിന്റോ??"
അതും ക്യാമറ ആണ്. ടോൾ ഗേറ്റ്."
"ഏത് ഡയറക്ഷൻ ആണ് അവളുടെ കോളേജ് ഇരിക്കുന്ന സ്ഥലം?"
"ലെഫ്റ്റിലേക്ക്.."
"ഓക്കേ.. അപ്പൊ ഈ ക്യാമറ ഉള്ള പോയിൻ്റ് ബി, ഇത് സി. ബി മുതൽ സി യിലേക്ക് ക്രോസ്സ് ചെയ്ത വണ്ടികൾ നോക്കണം. എസ്പെഷ്യലി ബൈക്ക് കാർ."
"ഒരു 3 മണി മുതൽ 4 മണി വരെ ഉള്ളത് നോക്കിയാൽ മതി."
"ഓക്കേ.."
"ആ ടൈം നല്ല ട്രാഫിക് ഉണ്ട്. മാർക്കറ്റ് ഉളള ദിവസം കൂടെ ആയത്കൊണ്ട് വല്യ ബുദ്ധിമുട്ടാ കണ്ട് പിടിക്കാൻ."
"അത് കുഴപ്പമില്ല. എക്‌സ് റേ ഇമേജ് കിട്ടുമല്ലോ. അപ്പൊ ആൾക്കാരുടെ നമ്പർ എടുക്കാൻ വല്യ പാടില്ല."
കാർത്തിക്കെ ഞാൻ ഇറങ്ങുന്നു. കോളജിൽ ചെല്ലുമ്പോ നിന്നെ ഞാൻ വിളിക്കാം."
"ഓക്കേ സർ."
അവർ അവിടെ ഇരുന്നു എല്ലാം നോക്കികൊണ്ട് ഇരുന്നു. ശ്രീ കുറച്ചു കഴിഞ്ഞപ്പോ കാർത്തിക്കിനോട് പറഞ്ഞു.
"എടാ.. അവളുടെ കൂടെ വേറെ 5 ഫോൺ നമ്പേഴ്സ് ഉണ്ടായിരുന്നു ഫുൾ ടൈം. ഒരു തട്ടുകട പോലത്തെ ഹോട്ടലിൽ പോയിട്ടുണ്ട് ഒരു 2 മണിക്ക്. പിന്നെ എവിടെയോ ഒരു സ്ഥലത്ത് പോയിട്ടുണ്ട്. ആ സ്ഥലം മാപ്പിൽ നോക്കിട്ട് ഒരു ബിൽഡിംഗ് ഒന്നും കാണിക്കുന്നില്ല അവിടെ."
"ആ ഹോട്ടലിൽ ക്യാമറ ഉണ്ടെങ്കിൽ കൊളളാമായിരുന്നു. കൂടെ ഉള്ള 5 നമ്പേഴ്സ‌് ആരുടെ ആണെന്ന് കണ്ട് പിടിക്കണം."
"നീ നോക്കിയിട്ട് എന്തായി?"
"ഞാൻ ഒരു തവണ നോക്കി. സംശയം ഉള്ള ഒന്ന് രണ്ട് വണ്ടികൾ നോക്കി വച്ചിട്ടുണ്ട്. അത് ഒന്നുകൂടെ നോക്കുന്നു."
"'സർ വിളിച്ചോ?"
"ഇല്ലടാ."
"അവളുടെ ബെസ്‌റ്റ് ഫ്രണ്ട്സ് എത്ര പേരുണ്ട്?"
"5 പേര്."
"അപ്പൊ അവർ തന്നെ ആയിരിക്കോ കൂടെ പോയത്."
"ചാൻസ് കൂടുതൽ ആണ്."
പെട്ടെന്ന് സാറിൻ്റെ കാൾ വന്നു.
"ഞാൻ കോളേജിൽ എത്താറായി. അവിടെ എന്തായി?" "അവളുടെ കൂടെ ഫുൾ ടൈം ഉണ്ടായിരുന്ന 5 നമ്പേഴ്സ‌് കിട്ടി."
"ആണോ. അത് എനിക്ക് വാട്‌സ്ആപ്പ് ചെയ്യൂ."
"ഇപ്പൊ തന്നെ ചെയ്യാം. ഈ നമ്പർ അല്ലെ.?"
"അതെ.. ഈ നമ്പർ തന്നെയാ. എടാ ഞാൻ കോളേജിൽ എത്തി. ബി ഇൻ കാൾ ഓക്കേ."
"ഓക്കേ സർ."
സർ കോളേജിൽ കയറി, അവളുടെ കൂട്ടുകാരെ വിളിച്ചു. എല്ലാരും ഒരുമിച്ച് വന്നു. 3 ആൺകുട്ടികളും, 2 പെൺകുട്ടികളും വന്നു. 'നിങ്ങൾ ആയിരുന്നല്ലേ ഗാങ്."
"അതെ സർ."
"അവൾക്ക് എന്ത് പറ്റിയെന്ന തോന്നുന്നേ?"
"അറിയില്ല സർ. അവളുടെ ബോയ് ഫ്രണ്ട് വന്നിരുന്നു. അവൻ്റെ കൂടെ ആണ് രാത്രി പോയത്."
"ഓ. ആരാ അത്."
"എന്തോ കാർത്തിക് എന്ന് ആണ് പേര്.“
പെട്ടെന്ന് കാർത്തിക് ഫോണിൽ പറഞ്ഞു.
"എന്നെ അറിയാം എന്ന് കാണിക്കണ്ട."
"ഫോട്ടോ വല്ലതും ഉണ്ടോ?"
"ഇല്ല സർ. അവർ പ്രൈവറ്റ് ആക്കി വച്ചിരുന്ന റിലേഷൻ ആണ്."
"ഓക്കേ.. അപ്പൊ അവർ അന്ന് രാത്രി കറങ്ങാൻ പോയി അല്ലെ."
"അതെ."
"എന്നിട്ട് രാവിലെ കാണാതെ ഇരുന്നപ്പോ വിളിച്ചില്ലേ?"
"വിളിച്ചു നോക്കി. ഫോൺ ആരും എടുത്തില്ല."
"പിന്നെ ആണ് അറിഞ്ഞത് ഹോസ്പിറ്റലിൽ ആണെന്ന്. അവിടെ ചെന്നപ്പോ അകത്തേക്ക് കേറ്റില്ല എന്ന് പറഞ്ഞു."
"ഓക്കേ.. ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വീണ്ടും വരും. നിങ്ങളുടെ ഫോൺ നമ്പേഴ്‌സ് എനിക്ക് താ..."
"ഓക്കേ സർ. ഇപ്പൊ എഴുതി തരാം."
സർ ഫോണിൽ ചോദിച്ചു.
"വേറെ എന്തേലും ചോദിക്കാൻ ഉണ്ടോ?"
"ഇല്ല സർ. 30% കൺഫേംഡ്."
"ഹ്മ്‌മ്.. നമ്പർ സെയിം ആണെങ്കിൽ 60% ആക്കാം."
"പിന്നെ ഒരു സംഭവം കൂടെ കിട്ടിട്ടുണ്ട്. ഒരു കാർ. ഇന്നോവ ആണ്. നമ്പർ ഞാൻ വാട്‌സ്ആപ്പ് ചെയ്യാം. അതിൽ പോയിൻ്റ് ബിയിൽ 6 പേരുണ്ട്. അവിടെന്നു പോയിന്റ് സി എത്തിയപ്പോ അതിൽ 5 പേരെ ഉളളു. ആ വഴിക്ക് ഇടയിൽ വേറെ എന്തേലും ഉണ്ടോ?"
"ഇല്ല.. ആ വഴിയിൽ ഒരു കട പോലും ഇല്ല.. ചുമ്മാ തരിശായി കിടക്കുന്ന സ്ഥലം ആണ്."
"അപ്പൊ നമ്മുക്ക് വണ്ടി അതാണെന്ന് ഏകദേശം ഉറപ്പിക്കാം."
"ആ വണ്ടി കണ്ടു പിടിക്കണം. പിന്നെ ഒരു എസ് കെ ദാബാ ഉണ്ട്. അവിടെ ക്യാമറ ഉണ്ടോന്നു നോക്കിട്ട് ഫുടേജ് കിട്ടുമോ എന്നും നോക്കണം ആ ഡേറ്റ്."
"എവിടെ ആയിട്ട് ആണ് സ്ഥലം."
"ലൊക്കേഷൻ വാട്‌സ്‌ആപ്പ് അയച്ചിട്ടുണ്ട്."
"ഓക്കേ ഞാൻ നോക്കാം."
അപ്പൊ തന്നെ സർ വണ്ടി നമ്പർ അനന്വേഷിച്ചു. ഫ്രണ്ട്‌സ് അവരുടെ നമ്പർ കൊടുത്തു. ശ്രീ കണ്ട് പിടിച്ച നമ്പറും, ഇതും സെയിം ആയിരുന്നു. അപ്പോഴേക്കും ട്രാഫിക്കിൽ നിന്നു വിളിച്ചു, വണ്ടി ഓണറിന്റെ ഡീറ്റെയിൽസ് കിട്ടി. കോളേജിൻ്റെ അടുത്തുളള കടയിലെ ആളുടെ ആയിരുന്നു വണ്ടി. അവിടെ ചെന്നു അയാളോട് അനന്വേഷിച്ചപ്പോഴും, അയാൾ പറഞ്ഞത് ഇവരുടെ പേര് ആണ്. എല്ലാ തെളിവുകളും അവർക്ക് എതിരെ ആയിരുന്നു. കോളേജിൽ നിന്നു ഇറങ്ങി നേരെ പോയത് ദാബയിൽ ആയിരുന്നു. അവിടെ ചെന്നു സി സി ടി വി ഫുടേജ് നോക്കി. അതിൽ അവർ 6 പേരും ഉണ്ട്. അങ്ങനെ എല്ലാ തെളിവുകളും ആയി. ഇനി വേണ്ടത് മീരയുടെ സ്‌റ്റേറ്റ്മെൻ്റ് മാത്രം ആണ്.